Friday, March 29, 2024
-Advertisements-
KERALA NEWSസ്വപ്ന നടത്തിയ നിശാപാർട്ടിയിൽവച്ച് ശിവശങ്കറിന് മദ്യത്തിൽ മയക്ക് മരുന്ന് നൽകിയാതായി വിവരം

സ്വപ്ന നടത്തിയ നിശാപാർട്ടിയിൽവച്ച് ശിവശങ്കറിന് മദ്യത്തിൽ മയക്ക് മരുന്ന് നൽകിയാതായി വിവരം

chanakya news
-Advertisements-

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പ്രതി സരിത്തതിനെ ചോദ്യം ചെയ്ത എൻഐഎയ്ക്ക് കൃത്യമായ തെളിവുകൾ ലഭിച്ചെന്ന് സൂചന. മുഖ്യമന്ത്രിയുടെ മുൻ ഐറ്റി സെക്രട്ടറി ശിവശങ്കറിനെ ഇവർ ചതിയിൽപ്പെടുത്തിയതായി സൂചന. എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നും തുടർന്ന് സ്വപ്‍ന, സരിത്ത്, സന്ദീപ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തേക്കുമെന്നാണ് പുറത്ത് വരുന്നു സൂചനകൾ.

ശിവശങ്കറിനെ രണ്ടാം ദിവസം 10 മണിക്കൂറിൽ ഏറെ ചോദ്യം ചെയ്ത എൻഐഎ ശിവ ശങ്കറിന്റെ മൊഴികൾ വിശ്വാസത്തിൽ എടുത്തിട്ടില്ല ഇയാൾ മൊഴി നൽകിയ അനുസരിച്ചു എൻഐഎ അന്വേഷണം തിരുവനന്തപുരം, കൊച്ചി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനങ്ങളിലേക്കും തീരുമാനിച്ചതായും, സ്വപ്‍നയുമായുള്ള ശിവശങ്കറിന്റെ അടുത്ത ബന്ധം സ്വർണാകടത്ത് ചൂഷണം ചെയ്തതായി കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സ്ഥിരമായി സ്വപ്‍നയുമായി അടുത്ത ബന്ധം പുലർത്തുന്ന ശിവങ്കറിന് സ്വപ്‍നയുടെ നേതൃത്വത്തിൽ നടന്ന നിശാപാർട്ടിയിൽ വെച്ച് മദ്യത്തിൽ ലഹരി കലർത്തി കൊടുത്തതായും ഇവർ മൊഴി നൽകിയെന്നാണ് സൂചന. ഇത്തരം പാർട്ടികൾ കൂടി ശിവശങ്കറുമായി അടുത്ത സന്ദീപും സരിത്തും പുകഴ്ത്തി പറഞ്ഞും മറ്റും ഇയാളെ വലയിലാക്കുകയായിരുന്നു. നിശാപാർട്ടിയിൽ വെച്ച് നടന്ന പല സംഭവങ്ങളും ശിവശങ്കറിന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

വീട് വിട്ട് ഫ്ലാറ്റിൽ താമസിക്കാനുള്ള ശിവശങ്കർ പറഞ്ഞ കാരണം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിതം കാര്യങ്ങളും താല്പര്യങ്ങളും സ്വർണക്കടത്ത് സംഘം മുതലെടുത്തതായി ശിവശങ്കറിന്റെ അടുത്ത സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. സിസിടിവി രംഗങ്ങൾ പരിശോധന നടത്തിയ ശേഷം കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും രക്ഷിക്കാനുള്ള തന്ത്രമാണോ എന്നും സംശയം നിലനിൽക്കുന്നു.

-Advertisements-