കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ 9 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം എൻഐഎ വിട്ടയച്ചു. വരുന്ന ദിവസം അഭിഭാഷകരുമായും ശിവശങ്കർ കൂടിക്കാഴ്ച നടത്തും. ചോദ്യം ചെയ്യലിനിടയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഐഎ ഓഫീസിൽ എത്തിയിരുന്നു. അഞ്ചുമിനിറ്റ് സമയത്തോളം അവർ അവിടെ നിന്നശേഷം തിരികെ പോയി.
ചെന്നൈയുടെ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദന ബാംഗ്ലൂരിൽ നിന്നും എത്തിയ എൻഐഎ ഉദ്യോഗസ്ഥർ എന്നിവരും ചോദ്യം ചെയ്യലിൽ കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പമുണ്ടായിരുന്നു. ശിവശങ്കറിനെ തിരുവനന്തപുരത്ത് വെച്ച് നടന്ന നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങൾ വ്യക്തത വരുത്തുന്നതിനായാണ് എൻഐഎ വീണ്ടും ചോദ്യം ചെയ്തത്.