ഇടുക്കി അടിമാലി കൂമ്പൻപാറക്കു സമീപം പ്രവർത്തിക്കുന്ന ഹോംസ്റ്റേ കേന്ദ്രികരിച്ചു പെൺവാണിഭം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോംസ്റ്റേ നടത്തിപ്പുകാരനായ കുഞ്ഞന്‍ എന്ന് വിളിക്കുന്ന മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവർ പിടിയിലായി. സിജോയുടെ സഹായി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
സ്ത്രീകളെ എത്തിച്ച് ആവശ്യക്കാരായ ഇടപാടുകാര്‍ക്ക് നല്‍കിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടന്നു വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. പരിശോധനാ സമയത്ത് കേന്ദ്രത്തില്‍ 4 സ്ത്രീകള്‍ ഉണ്ടായിരുന്നതായും തുടര്‍നടപടികള്‍ സ്വീകരിച്ച് ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകളും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.