രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 46 മലയാളി നഴ്സുമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ സെൻട്രലിലെ വോക്ഹാർഡ് ഹോസ്പിറ്റലിലാണ് വൈറസ് സ്ഥിരീകരിച്ചത്. ആകെ 53 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്, ഇതില്‍ 3 ഡോക്ടർമാരും ഉൾപ്പെടുന്നുണ്ട്. എന്നാൽ പരിശോധനാ ഫലം പുറത്ത് പോകാതിരിക്കാൻ ഇവർക്ക് നൽകിയിരുന്നില്ലെന്നും പകരം പോസിറ്റീവ് ആയവരോട് തങ്ങളുടെ ഫലം അറിയിക്കുകയായിരുന്നു എന്നും നഴ്സുമാർ പറയുന്നു.
മുംബൈ സെൻട്രൽ ഈ ഹോസ്പിറ്റലിൽ മറ്റു ചികിത്സകൾ തേടിയെത്തിയ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. അയാളെ പരിഹരിച്ചിരുന്നവരിൽ നിന്നാണ് മറ്റ് നഴ്സുമാർക്ക് കൂട വൈറസ് പടർന്നതെന്നാണ് നിഗമനം.