ഉണ്ണിമുകുന്ദൻ സ്റ്റേജിൽ കയറുമ്പോൾ കൂവാൻ വേണ്ടി അലറി വിളിക്കുന്ന ഒരു ബിഗ്‌ബോസ് താരം ഇരുപതിനായിരം രൂപ നൽകി ആളുകളെ ഇറക്കിയെന്ന് സംവിധായകൻ അഖിൽ മാരാർ. പ്രമുഖ നിർമ്മാതാവിന്റെ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഉണ്ണി മുകുന്ദനെക്കാളും പിന്തുണ തനിക്കുണ്ടെന്ന് അറിയിക്കാനാണ് ബിഗ്‌ബോസ് താരം ഇത് ചെയ്തതെന്നും അഖിൽ മാരാർ പറയുന്നു.
ഉണ്ണി മുകുന്ദൻ സ്റ്റേജിലെത്തിയപ്പോൾ ആളുകൾ കൂവുകയും ബിഗ്‌ബോസ് താരം സ്റ്റേജിലെത്തിയപ്പോൾ ഇതേ ആളുകൾ കൈയ്യടിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ണിമുകുന്ദനും സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറും തമ്മിലുള്ള വിഷയത്തിൽ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അഖിൽ മാരാരുടെ വെളിപ്പെടുത്തൽ. അന്ന് ബിഗ്‌ബോസ് താരത്തിന്റെ കൂടെയുണ്ടായിരുന്ന ആളാണ് ഇത് തന്നോട് പറഞ്ഞതെന്നും അഖിൽ മാരാർ വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻറെ സിനിമ ഹിറ്റടിക്കുമ്പോൾ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ പിന്നിൽ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. സിനിമ റിവ്യൂ എന്നുപറഞ്ഞ് തോന്നിവാസങ്ങളാണ് ചിലർ വിളിച്ച് പറയുന്നതെന്നും അഖിൽ മാരാർ പറഞ്ഞു.
English Summary : director akhil marar about bigg boss star