പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാനവും ഭൂമി പൂജയും ഈ മാസം 10 ന് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നടത്തുക.
അടുത്ത വർഷം സ്വാതന്ത്ര്യ ദിനത്തിൽ പാർലിമെന്റ് മന്ദിരം പ്രവർത്തന സജ്ജമാകുമെന്നും ആദ്ദേഹം വ്യക്തമാക്കി. 971 കോടി രൂപമുടക്കി 64500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ പാർലിമെന്റ് മന്ദിരം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കൊട്രക്ടറ്റ് ലഭിച്ചത് ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ്.