തൃശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനായി ചികിത്സയ്ക്ക് തയ്യാറാണെന്നു മോഹനൻ വൈദ്യൻ. പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ ഇതിനായി എത്തിയ മോഹനൻ വൈദ്യനെ ആരോഗ്യ വകുപ്പും പോലീസും തടയുകയായിരുന്നു. തുടർന്ന് മോഹനൻ വൈദ്യൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, താൻ ചികിൽസിക്കാൻ എത്തിയതല്ലെന്നും ആയുർവേദ ഡോക്ടർമാരുടെ ക്ഷണത്തെ തുടർന്ന് എത്തിയതാണെന്നുമായിരുന്നു മറുപടി.
ചികിത്സ നടത്തിയോ എന്നുള്ള കാര്യം സംബന്ധിച്ച് ഡി എം ഓയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും, എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസും ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ ചികിത്സ നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് വെറുതെ വിടുകയായിരുന്നു.