രാജ്യത്ത് മാർച്ച് 22ന് രാവിലെ 7:00 മുതൽ 9:00 വരെ എല്ലാവരും ജനതാ കാര്യം ആചരിക്കണം എന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ അപമാനിച്ചു കൊണ്ട് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്. കൊറോണ കാലത്ത് ഇന്ത്യയുടെ സ്വകാര്യ ദുരന്തവും കേരളത്തിലെ സ്വകാര്യ അഹങ്കാരവും എന്ന തലക്കെട്ടോടെ കൂടി പ്രധാനമന്ത്രി അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. തുടർന്ന് നിരവധി ആളുകൾ പ്രതിഷേധസൂചകമായി മുഹമ്മദ് റിയാസ് പോസ്റ്റിനെതിരെ മറുപടിയുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഫോട്ടോ പതിച്ച പോസ്റ്ററുകളും അതിനോടൊപ്പം തന്നെ പ്രധാനമന്ത്രി ചെയ്ത കാര്യങ്ങളും പിണറായി വിജയൻ ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രാജ്യത്തെ ബോളിവുഡ് താരങ്ങളും കായിക ലോകവും അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തപ്പോൾ ഡിവൈഎഫ്ഐ നേതാവിന്റെ ഇത്തരത്തിലുള്ള പരിഹാസങ്ങൾ അദ്ദേഹം സ്വയം ദുരന്തമായി മാറുകയാണെന്നും സോഷ്യൽ മീഡിയ ചൂണ്ടികാട്ടി.