Saturday, April 20, 2024
-Advertisements-
KERALA NEWSവഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയ മദ്യം കഴിച്ച് നാല്പതുകാരൻ മരിച്ച സംഭവം...

വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയ മദ്യം കഴിച്ച് നാല്പതുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

chanakya news
-Advertisements-

അടിമാലി : വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയ മദ്യം കഴിച്ച് നാല്പതുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മദ്യം വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതല്ലെന്നും സിറിഞ്ച് ഉപയോഗിച്ച് മദ്യകുപ്പിയിൽ വിഷം കലർത്തി നല്കിയതാണെന്നും മദ്യം നൽകിയ യുവാവ് പൊലീസിന് മൊഴി നൽകി. വിഷം കലർത്തിയ മദ്യം കഴിച്ച കുഞ്ഞുമോൻ (40) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

അതേസമയം കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് മദ്യത്തിൽ വിഷം ചേർത്ത് നൽകിയത്. മദ്യ കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവെച്ച ശേഷം വഴിയിൽ നിന്നും കിട്ടിയതെന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു. മദ്യം കഴിച്ചതിന് പിന്നാലെ മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷ് (24) നെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ച് മരണപ്പെട്ട കുഞ്ഞുമോൻ സുധീഷിന്റെ അമ്മാവനാണ്. മദ്യം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. കുഞ്ഞുമോന്റെ സുഹൃത്തായ മനോജിനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സുധീഷ് മദ്യത്തിൽ വിഷം കലർത്തി നൽകിയത്.

മദ്യകുപ്പിയിൽ സിറിഞ്ച് വെച്ച് വിഷം കലർത്തിയ ശേഷം ദ്വാരം മെഴുക് വെച്ച് അടയ്ക്കുകയായിരുന്നു. തുടർന്ന് വഴിയിൽ നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് മനോജിനെ വിളിച്ച് വരുത്തി കൊടുക്കുകയായിരുന്നു. എന്നാൽ സുധീഷിന്റെ കണക്ക് കൂട്ടൽ തെറ്റിച്ച് മദ്യം കഴിക്കാൻ കുഞ്ഞുമോനും അനുവും കൂടെ ചേരുകയായിരുന്നു. ഇടുക്കി എസ്പിയുടെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മദ്യകുപ്പിയിൽ സിറിഞ്ച് കുത്തിയതിന്റെ അടയാളം പോലീസ് കണ്ടെത്തി.

English Summary : old man died after drinking alcohol given to him by his friend is a murder, the police said

-Advertisements-