തൃശൂർ : സ്വത്ത് തട്ടിയടിക്കുന്നതിനായി വയോധികയെ ചങ്ങലയ്ക്കിട്ട് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി പരാതി. തൃശൂർ ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ അമ്മിണി (75) ആണ് മർദ്ദനത്തിന് ഇരയായത്. സഹോദരന്റെ ഭാര്യ ഭവാനിയും മകൾ കിനയും ചേർന്നാണ് അമ്മിണിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് അമ്മിണിയെ ചങ്ങലയിൽ കെട്ടിയിട്ട ശേഷം മർദിച്ചത്. വെള്ളവും ഭക്ഷണവും നൽകാതെയാണ് മർദിച്ചത്.
അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് അമ്മിണിയെ മോചിപ്പിച്ചത്. മർദ്ദനമേറ്റ് അവശനിലയിലായ അമ്മിണിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അമ്മിണിയുടെ പേരിലുള്ള പത്ത് സെന്റ് സ്ഥലവും വീടും സ്വന്തം പേരിലേക്ക് മാറ്റണം എന്നാവിശ്യപെട്ടാണ് ഭവാനി അമ്മിണിയെ മർദിച്ചത്. വീടിന് സമീപത്തുള്ള തൊഴുത്തിൽ ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ട ശേഷമാണ് മർദിച്ചത്. വടി കൊണ്ട് അടിക്കുകയും വായിൽ വടി തിരുകിയതായും പോലീസ് പറയുന്നു.
അന്തിക്കാട് എസ്എച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയോധികയെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
English Summary : old woman attacked by relatives accused arrested thrissur