തിരുവനന്തപുരം : ഇനി ഒരു ജീവിതംകൂടി ലഭിക്കുമെങ്കിൽ മമ്മുട്ടിയായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് എഴുത്തുകാരി ഡോഭാ ഡേ. മാതൃഭൂമി നടത്തിയ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ ഡേ. മമ്മുട്ടിയായി ജനിക്കണമെന്ന ആഗ്രഹം എന്തുണകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നായിരുന്നു ശോഭാ ഡേയുടെ മറുപടി.
മമ്മുട്ടിയുടെ പഴയ ചിത്രങ്ങളാണ് കണ്ടിട്ടുള്ളത് അന്ന് മുതൽ അദ്ദേഹത്തെ ഇഷ്ടമാണ്. മമ്മുട്ടിയെ എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമോ എന്ന കാര്യം താൻ ഭർത്താവിനോട് ചോദിക്കാറുണ്ട്. ഹോളിവുഡിലോ,ബോളിവുഡിലോ മമ്മുട്ടിയുടേത് പോലെയുള്ള വിരിഞ്ഞ മാറിടമില്ലെന്നും ശോഭാ ഡേ പറയുന്നു. പിന്നെ കണ്ണുകളിലെ മൃദുലതയും, കരുണയും മമ്മുട്ടിയുടെ മാത്രം പ്രത്യേകതകളാണെന്നും ശോഭാ ഡെ പറയുന്നു.
എന്നെങ്കിലും മമ്മുട്ടിയെ നേരിട്ട് കാണുകയാണെങ്കിൽ ഒരു സെക്കന്റ് നേരമെങ്കിലും അദ്ദേഹത്തിന്റെ പാറ പോലുള്ള വിരിഞ്ഞ മാറിടത്തിൽ തലചേർത്ത് വെക്കണമെന്നും ശോഭാ ഡേ പറയുന്നു. അങ്ങനെ ചെയ്‌താൽ അത് സ്വർഗത്തിൽ പോയ പോലെ ആയിരിക്കുമെന്നും ശോഭാ ഡേ പറയുന്നു.
English Summary : sobhaa de about mammootty