വടക്കാഞ്ചേരി : ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് വീട്ടമ്മയെ ബലാത്സംഘം ചെയ്ത് മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) നെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് ഇരുപത്തി മൂന്നാം വയസിലാണ് പ്രതീഷ് വീട്ടമ്മയെ ബലാത്സംഗം ചെയ്ത് ഒളിവിൽ പോയത്. 2000 ത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടമ്മയെ ബലാത്സംഗം ചെയ്ത് നാടുവിട്ട പ്രതി കർണാടക തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. പ്രതി കാഞ്ചീപുരത്ത് ഒളിവിൽ കഴിയുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി പോലീസ് കാഞ്ചീപുരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് കാഞ്ചീപുരത്തെത്തിയത്.
ആലത്തൂർ ഡിവൈഎസ്പി ആർ അശോകന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി സിഐ ആദം ഖാൻ, എസ്‌ഐ സുധീഷ് കുമാർ, അന്വേഷണ സംഘത്തിലെ അംഗങ്ങളായ സുനിൽ കുമാർ ആർ കൃഷ്ണദാസ്, സൂരജ് ബാബു. കെ ദിലീപ് സൈബർ സെൽ ഉദ്യഗസ്ഥയായ അഞ്ജുമോൾ തുടങ്ങിയവരുടെ പോലീസ് സംഘമാണ് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.