രജിത്ത് ആർമി ഒഫിഷ്യൽ എന്ന ഗ്രുപ്പ് രൂപീകരിക്കുകയും അതിലേക്ക് പതിനാലായിരത്തിൽ അധികം ആളുകളെ മെമ്പറാക്കുകയും ചെയ്ത രാജേഷ് എന്നയാളെ കാണാൻ എത്തിയ ഡോ രജിത്ത് കുമാർ സത്യത്തിൽ ഞെട്ടുകയാണ് ചെയ്തത്. ബൈക്ക് ആസിഡന്റിൽ നട്ടെല്ലും തലയുടെ പുറകു വശവും പൊട്ടി കൈയിൽ കമ്പിയുമിട്ട് ശരീരത്തിന്റെ ഭാരംപോലും കൂടിയ അവസ്ഥയിൽ കിടപ്പിലായ രാജേഷ് തന്റെ കട്ടിലിൽ കിടന്നു കൊണ്ടാണ് രജിത്ത് ആർമി ഒഫിഷ്യൽ എന്ന ഗ്രുപ്പിലേക്ക് ആയിരക്കണക്കിന് ആളുകളെ ചേർത്തത്.
ശരീരം തളർന്നു എഴുനേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കട്ടിലിൽ കിടന്നു കൊണ്ട് നന്മയുടെ വക്താവായി മാറിയ രാജേഷിനെപോലെ നമ്മൾ ഓരോരുത്തർക്കും ഇത്തരത്തിൽ നന്മകൾ ചെയ്യാൻ സാധിക്കുമെന്നും രജിത് കുമാർ പറഞ്ഞു. നന്മമരങ്ങൾ… നന്മമരങ്ങൾ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ പലരും കളിയാക്കുമായിരിക്കുമെന്നും എന്നാൽ നമ്മൾ ആരെയും വേദനിപ്പിക്കരുതെന്നും നമ്മൾ ചെയ്യാനുള്ളത് എല്ലാവരെയും സ്നേഹിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയും നമ്മൾ ഓരോരുത്തരും നമ്മളാൽ കഴിയുന്ന തരത്തിലുള്ള പ്രവർത്തികൾ സമൂഹത്തിനു വേണ്ടി ചെയ്യണമെന്നും അതിനായി രാജേഷിനെ പോലെയുള്ളവരെ മാതൃകയാക്കണമെന്നും രജിത്ത് കുമാർ പറഞ്ഞു.