കൊല്ലം: പോസ്‌റ്റോഫീസിൽ അകൗണ്ട് തുറന്ന യുവതിയുടെ പാസ്സ്ബുക്ക് ലഭിക്കാൻ താമസമുണ്ടെന്നുള്ള അറിയിപ്പിനെ തുടർന്ന് മാസങ്ങൾക്ക് ശേഷം പാസ്സ്‌ബുക്ക് വാങ്ങാനായി പോസ്റ്റോഫിസിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. പാസ്സ്‌ബുക്ക് ചോദിച്ചപ്പോൾ ഇപ്പോളാണോ എഴുന്നള്ളുന്നത് എന്ന ഭാഷയിൽ ജീവനക്കാരി തന്നോട് സംസാരിച്ചതായി യുവതി പറയുന്നു. തുടർന്ന് യുവതി തന്റെ ഭർത്താവിനെ വിവരം അറിയിച്ചതിനെ തുടർന്നു ഭർത്താവ് പോസ്റ്റോഫിസിലെത്തുകയും സംഭവത്തെ കുറിച്ചു അന്വേഷിച്ചപ്പോൾ അധികൃതരുടെ മറുപടി ഇങ്ങനെയായിരുന്നു “ആ സാധനത്തെ ഇങ്ങു വിളി” എന്ന തരത്തിൽ മോശമായാണ് യുവതിയുടെ ഭർത്താവിനോട് പെരുമാറിയതെന്നും പറയുന്നു.
രാജ്യത്ത് തകർന്നടിഞ്ഞു കൊണ്ടിരുന്ന പോസ്റ്റ് ഓഫീസ് മേഖല മോദി സർക്കാർ അധികാരത്തിൽ വന്നശേഷം വിപ്ലവകരമായ പദ്ധതികളിലൂടെ പുതുജീവൻ നൽകി സാധാരണക്കാരന്റെ സ്ഥാപനമായി ഉയർത്തിയത്. എന്നാൽ ഇത്തരം സ്ഥാപനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നു അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണം ഉയർന്നു വരുന്നുണ്ട്. വീഡിയോ കാണാം