Thursday, April 18, 2024
-Advertisements-
KERALA NEWSശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ലോഡ്ജ് മുറിയിലേക്ക് വിളിച്ച് വരുത്തി, കൂടെ നിർത്തി ചിത്രങ്ങൾ പകർത്തി ;...

ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ലോഡ്ജ് മുറിയിലേക്ക് വിളിച്ച് വരുത്തി, കൂടെ നിർത്തി ചിത്രങ്ങൾ പകർത്തി ; ഹണിട്രാപ്പിലൂടെ പത്ത് ലക്ഷം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : റിസോർട്ട് നടത്തിപ്പുകാരനെ ഹണിട്രാപ്പിൽ കുടുക്കി പത്ത് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തൃശൂർ വെളിക്കുളങ്ങര സ്വദേശിനി സൗമ്യ ശ്യാംലാൽ (35) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സൗമ്യ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയതിന് പിന്നാലെ തിരുവനന്തപുരം വീമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രതികളായ മറ്റ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാരികുളത്ത് റിസോർട്ട് നടത്തിയിരുന്ന നാൽപ്പത്തിമൂന്നുകാരനാണ് തട്ടിപ്പിനിരയായത്. റിസോർട്ട് നടത്തുന്നതിനിടയിൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ഇയാൾ പലരോടും പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സൗമ്യയുമായി പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും.

സൗഹൃദം മുതലെടുത്ത് സൗമ്യ ഇയാളെ തൃശൂരിലെ ലോഡ്ജ് മുറിയിൽ ശാരീരിക ബന്ധത്തിനെന്ന പേരിൽ വിളിച്ച് വരുത്തുകയും. ലോഡ്ജിൽ എത്തിയ ഇയാളെ ഒരു സംഘം യുവാക്കൾ ചേർന്ന് സൗമ്യയ്‌ക്കൊപ്പം നഗ്നനാക്കി നിർത്തിയ ശേഷം ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് പത്ത് ലക്ഷം രൂപ ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ റിസോർട്ട് നടത്തിപ്പുകാരന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ പ്രതികളെ ലോഡ്ജിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് സൗമ്യ രക്ഷപ്പെട്ടിരുന്നു.

English Summary : woman who tried to steal 10 lakhs through honeytrap was arrested

-Advertisements-