അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ ബാബുവിനെ ചോദ്യം ചെയ്തു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ അദ്ദേഹം അനധികൃതമായി 49% സ്വത്തുക്കൾ സമ്പാദിച്ചതായി വിജിലൻസ് കണ്ടു കെട്ടിയിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കളെ കുറിച്ചും ഇടപാടുകളെ കുറിച്ചും ഉള്ള കാര്യങ്ങൾ എൻഫോഴ്സ്മെന്റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദിച്ചറിഞ്ഞന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അനധികൃതമായി 28.82 ലക്ഷം രൂപയോളം 2001 മുതൽ 2014 വരെയുള്ള കാലയളവ് കൊണ്ട് സമ്പാദിച്ചു കൂട്ടിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കെ ബാബു വിനോട് വിചാരണ നേരിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോടതി ഉത്തരവിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.