സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനും മറ്റൊരു പ്രതിയായ രമീസിനും ഒരേ സമയത്ത് ചികിത്സ നൽകിയത് വിവാദത്തിൽ. പ്രതികൾക്ക് ഒരേ സമയം ചികിത്സ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
നെഞ്ചു വേദനയെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇതേ ദിവസം വയറു വേദനയുമായാണ് റമീസ് തൃശൂർ മെഡിക്കൽ കോളേജിൽ എത്തുന്നത്. എന്നാൽ സ്വപ്നയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.