കണ്ണൂർ : പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കണ്ണൂർ സ്വദേശിനിയായ വിഷ്ണുപ്രിയയാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടത്.
2022 ഒക്ടോബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ വെട്ടുകയായിരുന്നു. തുടർന്ന് രക്ഷപെട്ട ശ്യാംജിത്തിനെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
2023 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ച കേസിന്റെ വാദം തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജിക്ക് മുമ്പാകെയാണ് പൂർത്തിയായത്. കേസിൽ 73 സാക്ഷികളാണുള്ളത്.
English Summary : vishnupriya murder case kannur