പാലക്കാട് : ഗർഭിണിയായ ഭാര്യയെയും, മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലപാതക കേസിൽ കോടതി വിധി പറയാനിരിക്കെയാണ് മലപ്പുറം സ്വദേശിയായ പ്രതി മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാട് ജില്ലാ ജയിലിൽ വെച്ച് കൈയിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്.
.നാല് വർഷം മുൻപാണ് മുഹമ്മദ് ഷെരീഫ് ഗർഭിണിയായ ഭാര്യ ഉമ്മു സൽമ (26) നെയും, ഏഴു വയസുകാരനായ മകൻ ദിൽഷാദിനെയും കൊലപ്പെടുത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഉമ്മുസൽമയുമായി മുഹമ്മദ് ഷെരീഫ് അടുപ്പത്തിലാകുകയും തുടർന്ന് ഉമ്മുസൽമ ഗർഭിണിയാകുകയും ചെയ്തു. എന്നാൽ പ്രസവശേഷം തന്നെ കൂടെ താമസിപ്പിക്കണമെന്ന ഉമ്മുസൽമയുടെ ആവിശ്യം മുഹമ്മദ് ഷെരീഫ് അംഗീകരിച്ചില്ല.
ഭാര്യയും മക്കളുമുള്ള മുഹമ്മദ് ഷെരീഫിന്റെ ഉമ്മുസൽമയുമായുള്ള ബന്ധം പുറത്ത് അറിയുമെന്ന് ഭയന്നാണ് മുഹമ്മദ് ഷെരീഫ് ഉമ്മുസൽമ യെയും മകനെയും കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിനിടയിൽ ഉമ്മുസൽമ പാതി പ്രസവിക്കുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞ് പുഴുവരിച്ച നിലയിലാണ് രണ്ട് മൃദദേഹങ്ങളും കണ്ടെത്തിയത്.