കോവിഡ് കാലത്ത് പ്രവാസ ജീവിതത്തിൽ നിന്നും നാട്ടിലേക്ക് തിരികെ വരുന്ന വഴിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് നിരവധി ആളുകളാണ് മരണപ്പെട്ടത്. വിമാനത്താവളത്തിൽ വെച്ച് മരണമടഞ്ഞവരിൽ റിയാസിന്റെയും ജീവൻ പൊലിഞ്ഞിരുന്നു. മുണ്ടുക്കുറുശേരി മോളൂർ വട്ടമ്പറമ്പിൽ വീട്ടിൽ എത്തിച്ച ശേഷം ജുമാ മസ്‌ജിദിയിൽ ഖബറടക്കം നടത്തി.
മുണ്ടുക്കുറുശേരി മോളൂർ വട്ടമ്പറമ്പിൽ വീട്ടിൽ റിയാസിന്റെ വിവാഹം നിച്ഛയം ഇ മാസം 27 ന് നടക്കാൻ ഇരിക്കെയാണ് ഇ മരണം നാടിനെ ഞെട്ടിച്ചു കളഞ്ഞത്. സഹോദരനായ നിസാമുദ്ധീൻ സുഹൃത്ത് മുഹമ്മദ് മുസ്തഫ എന്നിവർക്ക് ഒപ്പം ദുബൈയിൽ നിന്നും എത്തിയപ്പോളാണ് ഗുരുതര പരിക്കേറ്റ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും റിയാസ് മരണപ്പെടുകയിരുന്നു.
ദുബൈയിൽ നിന്നും ലീവിനെ തുടർന്ന് കഴിഞ്ഞ മാസം വരാനിരുന്ന റിയാസ് കോവിഡ് പ്രതിസന്ധി കാരണം വിമാന യാത്ര നടക്കാതെ വരുകയായിരുന്നു. ചെറുപുളശേരി ഐഡിയിൽ കോളേജിൽ കെ.എസ്.യുവിന്റെ യൂണിയൻ ചെയർമാനായ റിയാസ് ഒരു വർഷം മുൻപാണ് ദുബൈയിൽ ജോലിക്ക് പോയത്