കോഴിക്കോട് : പതിമൂന്ന് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്ത് (40) ആണ് അറസ്റ്റിലായത്. സിദ്ധനാണെന്ന വ്യാജേന പ്രശ്ന പരിഹാരത്തിന് എത്തിയ ഇയാൾ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് കേസിനസപദമായ സംഭവം നടന്നത്.
പെൺകുട്ടിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് പീഡനം നടന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇപ്പോള്‍ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസിലിങിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് അറബി മന്ത്രവാദ ചികിത്സ നടത്തി വരികയായിരുന്നു പ്രതി.
English Summary : pocso case fake siddan arrested