Thursday, May 2, 2024
-Advertisements-
KERALA NEWSബ്യൂട്ടി പാർലർ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ രണ്ട്...

ബ്യൂട്ടി പാർലർ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ രണ്ട് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽപോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് സ്വദേശി ഷെബിൻ മുഹമ്മദ് (35) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പോലീസ് നടപടി.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലയിൽ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി ഷെബിൻ മുഹമ്മദിനെ പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ നിരവധി ആവിശ്യങ്ങൾ പറഞ്ഞ് എഴുപത്തിനായിരത്തോളം രൂപ പ്രതി തട്ടിയെടുത്തു.

പണത്തിന് പുറമെ യുവതിയുടെ കൈയ്യിൽ നിന്നും ഏഴര പവൻ വരുന്ന സ്വർണഭാരങ്ങളും പ്രതി തട്ടിയെടുത്തു. തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ചതി മനസിലാക്കിയ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതോടെ പ്രതി മുങ്ങുകയായിരുന്നു. രണ്ട് വർഷത്തോളം ബെംഗളൂരിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.

English Summary : raped with promise of marriage absconding accused arrested

-Advertisements-