Friday, May 17, 2024
-Advertisements-
KERALA NEWSഭർത്താവ് വീണപ്പോൾ മുറിവേറ്റെന്നാണ് ആശുപത്രിയിൽ നിഷ പറഞ്ഞത് ; അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ...

ഭർത്താവ് വീണപ്പോൾ മുറിവേറ്റെന്നാണ് ആശുപത്രിയിൽ നിഷ പറഞ്ഞത് ; അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ ഫോൺ പിടിച്ച് വാങ്ങാൻ ശ്രമിച്ച ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ :വരന്തരപ്പള്ളിയിൽ അവിഹിത ബന്ധം സംശയിച്ച ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ.തൃശൂർ വരന്തരപ്പള്ളി കാലവറക്കുന്ന് സ്വദേശി വിനോദ് (45)കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിഷ (43) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി നിഷ ഫോണിൽ സംസാരിക്കുന്നത് കണ്ട വിനോദ് ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. എന്നാൽ ആരാണെന്ന് പറയാൻ നിഷ തയ്യാറായില്ല. തുടർന്ന് വിനോദ് നിഷയുടെ ഫോൺ ആവശ്യപ്പെട്ടെങ്കിലും നിഷ ഫോൺ നൽകിയില്ല. ഇതിൽ പ്രകോപിതനായ വിനോദ് നിഷയുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പിടിവലി നടക്കുന്നതിനിടെ നിഷ കറിക്കത്തികൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.

നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിൽ ഇരുന്നപ്പോൾ നിഷ ഭയപ്പെട്ട് മുറിവിൽ കൈവെച്ച് അമർത്തിപ്പിടിച്ചു. ഇതോടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്ന് വീഴുകയുമായിരുന്നു. ഏറെ നേരം കഴിഞിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനാൽ നിഷ വിനോദിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ വിനോദ് മരണപ്പെടുകയായിരുന്നു.

അതേസമയം പിടിവലിക്കിടെ വീണപ്പോൾ എന്തോ കൊണ്ട് മുറിഞ്ഞെന്നാണ് നിഷ ആശുപത്രി അധികൃതരെ അറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് വിനോദിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് സൂചന ലഭിച്ചത്. തുടർന്ന് പോലീസിൽ ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. നിഷയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുള്ളതായി വിനോദ് സംശയിച്ചിരുന്നതായി പോലീസ് കണ്ടെത്തി. വിനോദ് ചികിത്സയിലിരിക്കെ വീട്ടിലെത്തിയ നിഷ വിനോദിനെ കുത്താൻ ഉപയോഗിച്ച കത്തി കഴുകി ഒളിപ്പിച്ച് വെച്ചു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച് കളയാനും ശ്രമിച്ചിരുന്നു.

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ പോലീസ് നിഷയെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ പിടിവലിക്കിടെ വീണപ്പോൾ മുറിവേറ്റതാണെന്ന നിലപാടിൽ നിഷ ഉറച്ച് നിന്നു. ഒടുവിൽ പോലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ വന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

English Summary : wifes afair lead to fatal stabbing youths death

-Advertisements-