ഇസ്ളാമാബാദ്: രാമക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ക്ഷേത്ര നിർമ്മാണത്തെ അപലപിക്കുന്നുവെന്നും ആർഎസ്എസും ബിജെപിയും ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് മെയ് 26 ന് ക്ഷേത്രനിർമ്മാണം ആരംഭിച്ചതെന്നും ഇമ്രാൻ ഖാൻ പ്രസ്താവനയിൽ പറയുന്നു. നവംബർ ഒമ്പതിന് അയോധ്യ കേസിൽ സുപ്രീം കോടതി നടപ്പാക്കിയ വിധി നീതിനിഷേധമാണെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടുന്നു.
അയോധ്യ വിഷയം കൂടാതെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കുന്നതിനുവേണ്ടിയുള്ള ഗൂഢമായ നീക്കങ്ങളുടെ ഭാഗമാണെന്നും പാകിസ്താൻ കുറ്റപ്പെടുത്തി.