ബിഗ്‌ബോസ് ആറാം സീസണിലെ മത്സരാർത്ഥിയായി പ്രേക്ഷകർക്കിടയിലെത്തിയ താരമാണ് ജാൻമണി ദാസ്. അസാമിൽ നിന്നും വന്ന ട്രാൻസ്ജെണ്ടർ ആയ ജാൻമണി ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റു കൂടിയാണ്. മറ്റു മത്സരാർത്ഥിയെപോലെ തന്നെ ബിഗ്‌ബോസിൽ നൂറുദിവസം പിന്നീടാൻ കഴിയുമെന്ന വിശ്വാസം തരത്തിനുണ്ടായിരുന്നു.പക്ഷെ അൻപതു ദിവസം കഴിയുന്നതിനു മുൻപേ ജാൻമണിക്ക് ബിഗ്‌ബോസിൽ നിന്നും പുറത്തുപോകേണ്ടി വന്നു.
മലയാളി അല്ലാത്തതുകൊണ്ടുതന്നെ ജന്മണിയുടെ സംസാരശൈലി പെട്ടന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കാറില്ലായിരുന്നു. ഒരു പക്ഷെ ബിഗ്‌ബോസ് ഹൌസിൽ നിന്നും ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത് ജാൻമണി തന്നെയായിരുന്നു. ജിന്റോയായിരുന്നു ബിഗ്‌ബോസ് ഹൌസിൽ ജന്മണിക്ക് കിട്ടിയ നല്ല സുഹൃത്ത്.
ഇപ്പോഴിതാ താൻ ഒരിക്കൽ ആത്‍മഹത്യക്കു ശ്രമിച്ചതിനെക്കുറിച്ചു പറയുകയാണ് ജാൻമണി. ഒരിക്കൽ ആത്മഹത്യയുടെ വക്കിൽ എത്തിയിട്ട് തിരിച്ചുവന്ന ആളാണ് താൻ. കൊറോണ കഴിഞ്ഞിട്ടും ഒരാൾ പോലുംതന്നോട് ഒന്നും ചോദിച്ചിരുന്നില്ല. വെള്ളപൊക്കം വന്നതിനു ശേഷം മൂന്നുമാസം വരെ താൻ ഒരു ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. താൻ പല ആൾക്കാരെയും സഹായിച്ചിട്ടുണ്ട്. പക്ഷെ ഒരാൾ പോലും എനിക്ക് ആവശ്യമുള്ള സമയത്ത് തന്നെ സഹായിച്ചിട്ടില്ലെന്ന് ജാൻമണി പറയുന്നു.
ആ സമയത്ത് ആരും തന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല. ഒൻപതു വർഷം താമസിച്ച ഒരു വീട്ടിൽ നിന്നും ഇറങ്ങി ഹോട്ടലിൽ താമസിക്കേണ്ടി വന്ന ഒരാളുടെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസിലാകില്ല. ആ സമയത്തൊക്കെ തനിക്കു സ്വയം ബഹുമാനം തോന്നിയിരുന്നു. ഏത് സാഹചര്യത്തോടും പൊരുത്തപ്പെട്ടു ജീവിക്കാൻ തനിക്ക് പറ്റുമെന്ന് ജാൻമണി പറയുന്നു.
English Summary : bigg boss jaanmonidas about life