ന്യുഡൽഹി : ദേശീയ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്നും ഇനിയുള്ള പ്രവർത്തനം കേരത്തിലാണെന്നും വ്യക്തമാക്കി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ എകെ ആന്റണി. കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി വ്യക്തമാക്കി. സംഘടന തലത്തിൽ എല്ലാ മേഘലകളിലും പ്രവർത്തിക്കുന്നതിനൊപ്പം ഇന്ദിര ഗാന്ധി മുതലുള്ള മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിക്കാനും സാധിച്ചെന്നും എകെ ആന്റണി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ നിന്നും പതിയെ പിന്മാറുകയാണ്. കേരളത്തിൽ നിന്നും തന്നെ പോലെ അവസരം ലഭിച്ച മറ്റൊരു നേതാവ് കോൺഗ്രസ്സിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം. പ്രവർത്തനത്തിന്റെ സ്വഭാവം സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ആന്റണി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ്സ് പർട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ദോഷം ചെയ്യുന്ന കാര്യങ്ങൾ ചെയ്യില്ലെന്നും ആന്റണി പറഞ്ഞു. ആന്റണി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ കോൺഗ്രസ്സ് വീണ്ടും ശക്തമാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.