പത്തനംതിട്ട : പതിനാലുകാരിയെ പ്രണയം നടിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ മുപ്പത്തിയൊന്നുകാരനെ 48 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട തൃക്കൊടിത്താനം സ്വദേശി റിജോമോൻ ജോണി (31) നെയാണ് കോടതി ശിക്ഷിച്ചത്. 48 വർഷത്തെ കഠിന തടവിന് പുറമെ 1.80 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
വിവാഹിതനായ ജോണി ഭാര്യയെ ഉപേക്ഷിച്ചതിന് ശേഷം പതിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. 2020 ലെ ലോക്ഡൗൺ സമയത്താണ് പെൺകുട്ടിയെ ഇയാൾ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. പതിനാലുകാരിയുമായി അടുപ്പത്തിലായതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ ഉപേക്ഷിച്ചത്.
പ്രതിയുടെ വീടിന് സമീപത്താണ് പതിനാലുകാരിയും കുടുംബവും താമസിച്ചിരുന്നത്. മറ്റൊരു വിവാഹതിയായ യുവതിയുടെ ഫോണിലൂടെയാണ് പതിനാലുകാരി പ്രതിയുമായി സംസാരിച്ചിരുന്നത്. എന്നാൽ പ്രതി വിവാഹിതയായ യുവതിയുമായും സഹൃദം സ്ഥാപിക്കുകയും ഈ യുവതിയെയും കൊണ്ട് നാടുവിടുകയും ചെയ്തു. ഈ സംഭവത്തോടെയാണ് പതിനാലുകാരി താൻ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയത്.
ജോണി യുവതിക്കൊപ്പം നാടുവിട്ടതിന് പിന്നാലെ പതിനാലുകാരി വിവരങ്ങൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ജോണിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
English Summary : 14 year old girl raped by rijo get sentenced of 40 years