Friday, May 17, 2024
-Advertisements-
KERALA NEWSമരുമകളോട് ഇയാൾ നിരന്തരം അപമര്യാദയായി പെരുമാറിയിരുന്നു ; വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് മരുമകളെ ബലാ ത്സം...

മരുമകളോട് ഇയാൾ നിരന്തരം അപമര്യാദയായി പെരുമാറിയിരുന്നു ; വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് മരുമകളെ ബലാ ത്സം ഗത്തിന് ഇരയാക്കിയ എഴുപതുകാരനെ പതിനഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

തൃശൂർ : വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് മരുമകളെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർതൃപിതാവിനെ പതിനഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ മൂന്നര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. മാള സ്വദേശിയായ എഴുപതുകാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും, പിഴതുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിയിൽ പറയുന്നു. കൂടാതെ അതിജീവതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് പ്രതി മരുമകളെ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നിരവധി തവണ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.സർക്കിൾ ഇൻസ്‌പെക്ടർമാരായ പിഎം ബൈജു, ശശി എന്നിവരാണ് കേസ് അന്വേഷിച്ചത്.

English Summary : 70 year old man who raped daughter in law

-Advertisements-