സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ സീമ വിനീതിനയച്ച അശ്ളീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സീമ വിനീത് മാലാ പാർവതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ രംഗത്ത് വന്നത്. എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്നും മകൻ ചെയ്ത തെറ്റിന് താൻ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് മാലാ പാർവ്വതി സീമ വിനീതിന് സന്ദേശം അയച്ചിരുന്നു. എന്നാൽ മകനാണ് മാപ്പ് പറയേണ്ടതെന്ന ആവശ്യവുമായി സീമ വിനീത് നടന്ന സംഭവം പുറത്ത് വിടുകയായിരുന്നു.
താൻ ട്രാൻസ് വുമണാണെന്നും തനിക്കും അഭിമാനം ഉണ്ടെന്നും സീമ പോസ്റ്റിൽ പറയുന്നു. സ്ത്രീ സംഘടനയിൽ അംഗമായി ഇരുന്ന് കൊണ്ട് സ്ത്രീകൾക്ക് വേണ്ടി ശബ്‌ദിക്കുന്ന വ്യക്തിയുടെ മകനാണ് ഇ മെസ്സേജുകൾ അയച്ചിരിക്കുന്നതെന്നും സീമ വിമർശിച്ചിരുന്നു. പോസ്റ്റ് വൈറലായതോടെ ട്രോളന്മാരും വിഷയം ഏറ്റെടുത്തു. അതേസമയം ദീപ നിഷാന്ത് ശാരദക്കുട്ടി തുടങ്ങിയവർ മാലാ പർവ്വതിക്ക് പിന്തുണയുമായെത്തി.
എന്നാൽ സീമ വിനീതിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നിരവധിയാളുകൾ സമാനമായ അവസ്ഥ തങ്ങൾക്കുമുണ്ടായി എന്ന തരത്തിലുള്ള ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ബിഗ്‌ബോസ് താരം ജെസ്‌ലാ മാടശ്ശേരിക്കും,രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ലസിതാ പാലക്കലിനും,ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനും അന്തകൃഷ്ണൻ മെസേജ് അയച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം അനന്തകൃഷ്ണൻ പലർക്കും ഇത്തരത്തിലുള്ള അശ്‌ളീല സന്ദേശങ്ങൾ അയച്ചതായാണ് വിവരം. സീമ വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ നിരവധി പെൺകുട്ടികളാണ് അനന്തകൃഷ്ണൻ മെസേജ് അയച്ചെന്നും പറഞ്ഞ് കമന്റിട്ടിരിക്കുന്നത്. അനന്തകൃഷ്ണൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികളുണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.