ലക്നൗ: രാമജന്മഭൂമിയായ അയോധ്യയിൽ 2022 ഓടുകൂടി ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുമെന്നു ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് വ്യക്തമാക്കി. ഇക്കാര്യം ട്രസ്റ്റ് അംഗമായ കാമേശ്വേർ ചൗപാലാണ് മാധ്യമങ്ങളോട് പറഞ്ഞത്. ക്ഷേത്ര നിർമാണത്തിന്റെ തുടക്കം മുതൽ വേണ്ട കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുമെന്നും, ക്ഷേത്ര നിർമ്മാണം തുടങ്ങേണ്ട തീയതിയും ഉടൻ തന്നെ അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 19 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ നടത്താനിരുന്ന ക്ഷേത്ര സമിതി അംഗങ്ങളുടെ കൂടിക്കാഴ്ച ഡൽഹിയിൽ വെച്ചു നടത്തുമെന്നും അദ്ദേഹം വ്യെക്തമാക്കി.