Tuesday, April 30, 2024
-Advertisements-
ENTERTAINMENTBigg Boss Malayalamവാർത്ത വന്നപ്പോൾ അവൾ തന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നായിരുന്നു ചിന്ത ; നുണ എത്ര പറഞ്ഞാലും...

വാർത്ത വന്നപ്പോൾ അവൾ തന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നായിരുന്നു ചിന്ത ; നുണ എത്ര പറഞ്ഞാലും അവസാനം സത്യം മാത്രമേ ജയിക്കു, തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഷിയാസ് കരീം

chanakya news
-Advertisements-

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായെത്തി മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് നിന്നാണ് ഷിയാസ് ടെലിവിഷൻ രംഗത്തെത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്തതോടെയാണ് ഷിയാസ് കൂടുതൽ ശ്രദ്ധ നേടിയത്.

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഷിയാസ് കരീമിനെതിരെ കാസർഗോഡ് സ്വദേശിനിയായ യുവതി പീഡന പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് ഗർഭിണിയായവുകയും ഗർഭഛിത്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഷിയാസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയുമായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് പീഡന പരാതി ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ രീതിയിൽ വിഷയം ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ആ സമയത്തെ മാനസികാവസ്ഥയെ കുറിച്ച് തുറന്ന് പറയുകയാണ് ഷിയാസ്. മാനസികമായി തകർന്ന അവസ്ഥയിൽ ഭാവി വധുവായ പെൺകുട്ടി നൽകിയ പിന്തുണ വലുതാണെന്ന് ഷിയാസ് കരീം പറയുന്നു.

പീഡന പരാതി വന്നപ്പോൾ താൻ ദുബായിലായിരുന്നു. അന്ന് തന്നെ സമാധാനിപ്പിക്കാൻ കൂടെ നിന്നത് രണ്ട് സുഹൃത്തുക്കളാണ്. അവരെ ജീവിതത്തിൽ ഒരിക്കലൂം മറക്കാൻ പറ്റില്ല. വാർത്ത പുറത്ത് വന്നപ്പോൾ ഹോട്ടലിൽ താൻ തനിച്ചായിരുന്നു. നാല് മണിക്കൂറോളം ഡിപ്രഷൻ സ്റ്റേജിലായിരുന്നു. ആ നിമിഷത്തിൽ എന്തും സംഭവിക്കാം കാരണം അത്തരത്തിൽ ഒരു മോശം അവസ്ഥ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. തന്റെ വാപ്പ രണ്ടാം കല്ല്യാണം കഴിച്ച് ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് ജീവിതത്തിൽ നേരത്തെ താൻ അനുഭവിച്ച മോശം അവസ്ഥ. അന്ന് ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു.

ഈ കേസ് വന്നപ്പോൾ താൻ ആദ്യം അമ്മയെക്കുറിച്ചും പിന്നീട് ഭാവി വധുവിനെ കുറിച്ചുമാണ് ചിന്തിച്ചത്. ആ പെൺകുട്ടി തന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നായിരുന്നു തന്റെ ചിന്ത. തലചുറ്റുന്നത് പോലെ തോന്നിയപ്പോൾ നിസ്കരിച്ചു. അപ്പോഴേക്കും രണ്ട് സുഹൃത്തുക്കൾ വന്നു. അവർ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും ഷിയാസ് കരീം പറയുന്നു.

ചിലർ പ്രിവിലേജുകൾ മുതലെടുക്കുകയാണ്. ഇവർ മുതലെടുപ്പ് നടത്തുമ്പോൾ ജെനുവിൻ കേസുകളെ അത് ബാധിക്കുമെന്നും നുണകൾ എത്ര പറഞ്ഞാലും സത്യം മാത്രമേ വിജയിക്കു എന്നും ഷിയാസ് കരീം പറയുന്നു. വാർത്ത കേട്ടപ്പോൾ ഉമ്മ സങ്കടപ്പെട്ടു. എന്നാൽ ഭാവി വധുവിനോട് ഇനി വേണമെങ്കിലും ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ കൊന്നുകളയുമെന്നാണ് മറുപടി പറഞ്ഞത്. എന്ത് പ്രശ്‌നം വന്നാലും മരണം വരെ കൂടെയുണ്ടാകുമെന്നും ആള് പറഞ്ഞു. കോടിക്കണക്കിന് പണമുണ്ടായിട്ട് കാര്യമില്ല കൂടെ കട്ടയ്ക്ക് നിൽക്കാൻ കുറച്ച് പേർ ഉണ്ടായാൽ മതി ഷിയാസ് കരീം പറയുന്നു.

English Summary : shiyas kareem case upadate

-Advertisements-