Sunday, May 19, 2024
-Advertisements-
KERALA NEWSAlappuzha Newsഅവൻ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തി ; പതിനേഴുകാരി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുവായ യുവാവിന്റെ...

അവൻ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തി ; പതിനേഴുകാരി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം

chanakya news
-Advertisements-

ആലപ്പുഴ : കായംകുളത്ത് പത്തിയേഴുകാരി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. ചെട്ടികുളങ്ങര മാനോംപള്ളി സ്വദേശികളായ വിജയൻ-രാധിക ദമ്പതികളുടെ മകൾ വിഷ്ണുപ്രിയ (17) ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കുളത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ വിഷ്ണുപ്രിയ ആത്മഹത്യ ചെയ്‌തെന്നായിരുന്നു നേരത്തെ വാർത്തകൾ പുറത്ത് വന്നത്. എന്നാൽ വിഷ്ണുപ്രിയയുടെ മരണത്തിന് ശേഷം സഹപാഠികൾ ചിലർ വിഷ്ണുപ്രിയയെ ബന്ധുവായ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് വർഷത്തോളമായി യുവാവ് പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.

വിഷ്ണുപ്രിയ എഴുതിയ ആത്മഹത്യ കുറിപ്പിലും യുവാവിന്റെ ഭീഷണിയെക്കുറിച്ച് എഴുതിയിരുന്നു. അവൻ ഇടയ്ക്കിടയ്ക്ക് വിളിച്ചും നേരിട്ട് കണ്ടും ഭീഷണിപ്പെടുത്തിയിരുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. വിഷ്ണുപ്രിയ നേരിടുന്ന മാനസിക വിഷമം വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു. പ്ലസ്‌ടു കഴിഞ്ഞ് എൽഎൽബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.

English Summary : kayamkulam vishnupriya suicide update

-Advertisements-