കൊല്ലം : ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയ്ക്ക് നൽകണമെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടിയെ നാലംഗ സംഘം തട്ടികൊണ്ട് പോയത്. പേപ്പർ വാങ്ങാൻ കൈ നീട്ടിയ കുട്ടിയെ കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. സഹോദരനൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്.
കാർ നിർത്തിയ ശേഷം തങ്ങളെ ഇരുവരേയും വലിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചതായും താൻ കുതറി ഓടിയതായും കാണാതായ അഭികേൽ സാറയുടെ സഹോദരൻ പറയുന്നു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നതെന്നും സഹോദരൻ പറഞ്ഞു.
അതിനിടെ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നാവിശ്യപെട്ട് ഒരു സ്ത്രീ അമ്മയുടെ ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ കുട്ടി എവിടെയാണെന്നോ, പണം എവിടെ എത്തിക്കണമെന്നോ പറഞ്ഞില്ല. വിളിച്ച നമ്പർ പോലീസ് ട്രേസ് ചെയ്‌തെങ്കിലും അതൊരു കടയുടമയുടെ ഫോൺ നമ്പർ ആയിരുന്നു. സാധനം വാങ്ങാനെത്തിയ ആളാണ് വിളിച്ചതെന്ന് കടയുടമ പോലീസിനെ അറിയിച്ചതായാണ് വിവരം.
English Summary : kollam kidnapp updates