Wednesday, May 1, 2024
-Advertisements-
KERALA NEWSഫർഹാനയ്‌ക്കൊപ്പം നഗ്നനാക്കി കിടത്തി ഫോട്ടേയെടുക്കാൻ ശ്രമിച്ചത് സിദ്ധിഖ് തടഞ്ഞു ; ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമം...

ഫർഹാനയ്‌ക്കൊപ്പം നഗ്നനാക്കി കിടത്തി ഫോട്ടേയെടുക്കാൻ ശ്രമിച്ചത് സിദ്ധിഖ് തടഞ്ഞു ; ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമം തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്

chanakya news
-Advertisements-

കോഴിക്കോട് : ഒളവണ്ണയിൽ ഹോട്ടലുടമ കൊല്ലപ്പെട്ടത് നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണെന്ന് വിവരം. തിരൂർ ഏഴൂർ സ്വദേശി സിദ്ധിഖ് (58) ന്റെ മൃതദേഹം വെട്ടി നുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലുടമയായ സിദ്ധിഖ് ഫർഹാന വിളിച്ചത് അനുസരിച്ചാണ് ഹോട്ടൽ മുറിയിലെത്തിയത്. സിദ്ധിഖിനെ നഗ്നനാക്കി ഫർഹാനയ്‌ക്കൊപ്പം കിടത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സിദ്ധിഖിന്റെ വസ്ത്രങ്ങൾ ബലമായി അഴിക്കാൻ ശ്രമിച്ചത് തടഞ്ഞ സിദ്ധിഖിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

ഫർഹാനയുടെ സുഹൃത്തും സിദ്ധിഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരനുമായ ഷിബിലിയാണ് സിദ്ധിഖിന്റെ തല ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചത്. കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം ഇലക്ട്രിക്ക് കട്ടർ ഉപയോഗിച്ചാണ് മുറിച്ചത്. കഷ്ണങ്ങളാക്കിയ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചതിന് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

അതേസമയം സിദ്ധിഖും ഫർഹാനയുടെ പിതാവും നേരത്തെ പരിചയക്കാരായിരുന്നു. ഫർഹാന പറഞ്ഞത് അനുസരിച്ചാണ് സിദ്ധിഖ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. ഫർഹാന പറഞ്ഞതനുസരിച്ചാണ് കോഴിക്കോടുള്ള എറിഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദിഖ് റൂമെടുത്തത്.

English Summary : kozhikkode merchant murder honey trap

-Advertisements-