മലപ്പുറം : വീട്ടിൽ കളിക്കാനെത്തിയ പത്ത് വയസുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവതിയെ മുപ്പത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. മലപ്പുറം വഴിക്കടവ് സ്വദേശിനി മഞ്ജു എന്ന് വിളിക്കുന്ന ബിനിത (36) നെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മുപ്പത് വർഷത്തെ കഠിന തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
അയൽ വീട്ടിലെ പെൺകുട്ടി ബിനിതയുടെ വീട്ടിൽ സ്ഥിരമായി കളിക്കാനെത്തിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ ബിനിത പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. യുവതി നിരവധി തവണ പെൺകുട്ടിയെ ലൈംഗീക താൽപ്പര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വഴിക്കടവ് പോലീസാണ് അന്വേഷണം നടത്തിയത്.
പോലീസ് അന്വേഷണത്തിൽ യുവതി കുറ്റം ചെയ്തതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സോമസുന്ദരൻ ഹാജരായി. ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.
English Summary : malappuram woman gets 30 years imprisonment in pocso case