കോഴിക്കോട് : പെരുവണ്ണാമുഴിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അധ്യാപകനായ ബിജോ മാത്യുവിനെയാണ് പതിനഞ്ച് ദിവസത്തേക്ക് സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തത്. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ബിജോ മാത്യു ഒളിവിൽ പോയിരുന്നു.
ജനുവരി പതിനേഴിനാണ് അധ്യാപകനെതിരെ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിയ പെൺകുട്ടി പീഡന വിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനേയും ചൈൽഡ് ലൈൻ പ്രവർത്തകരേയും വിവരമറിയിക്കുകയായിരുന്നു.
പോലീസ് കേസെടുത്തിട്ടും അധ്യാപകനെ സ്ക്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നില്ല. തുടർന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് അധ്യാപകനെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തത്.
English Summary : suspension for school teacher in pocso case