കൊല്ലം : പൂതക്കുളത്ത് ഭാര്യയേയും മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. പൂതക്കുളം സ്വദേശികളായ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്ത മകനായ ശ്രീരാഗ് (18) കൊലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ശ്രീരാഗ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീജു (46) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ചൊവ്വാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രീതയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. കൂടാതെ സാമ്പത്തിക ബാധ്യതയും കുടുംബത്തെ അലട്ടിയിരുന്നു. പൂതക്കുളം ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു പ്രീത.
English Summary : man killed wife and daughter in kollam