ആലപ്പുഴ : എടത്വ തായങ്കരിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. എടത്വ സ്വദേശി ജെയിംസ് കുട്ടി ജോർജ് (49) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നത്തെ തുടർന്ന് കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മൃതദേഹം പൂർണമായി കത്തിയ നിലയിലായിരുന്നതിനാൽ മരിച്ചയാളെ തിരിച്ചറിയാൻ നേരത്തെ സാധിച്ചിരുന്നില്ല. എന്നാൽ കാറുടമ തന്നെയാണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ജെയിംസ് കുട്ടി ജോർജിന്റെ കൈക്ക് ഒടിവുണ്ടായതിനെ തുടർന്ന് കമ്പിയിട്ടിരുന്നു ഇത് വീട്ടുകാർ തിരിച്ചറിഞ്ഞു.
മക്കളുടെ സർട്ടിഫിക്കറ്റും വീടിന്റേയും വസ്തുവകകളുടെയും ആധാരവും കത്തിച്ച ശേഷമാണ് ജെയിംസ് ആത്മഹത്യ ചെയ്തത്. ഇയാൾ മദ്യപിച്ചെത്തി എന്നും വീട്ടിൽ വഴക്കുണ്ടാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങി പോകുകയായിരുന്നു. തുടർന്നാണ് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവിതം അവസാനിപ്പിച്ചത്.
അതേസമയം മരിക്കുന്നതിന് മുൻപ് ജെയിംസ് മക്കളുടെ സർട്ടിഫിക്കറ്റും ആധാരവും ഉൾപ്പടെയുള്ളവ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തിന് അയച്ചിരുന്നു.
English Summary : man who died inside burnt car in alappuzha