തിരുവനന്തപുരം : നവകേരള സദസിനായി മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ സഞ്ചരിക്കുന്ന ബസ് ആഡംബര ബസ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരിപാടിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബസ് ആണ് ഉപയോഗിക്കുന്നത് പരിപാടി കഴിഞ്ഞാൽ ആരും ബസ് കൊണ്ടുപോകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും കയറിയാൽ ബസിന് മൂല്യം കൂടുകയല്ലേ ചെയ്യുന്നത്. പരിപാടി കഴിഞ്ഞാൽ ബസ് കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആക്ഷേപങ്ങൾ വന്നുകൊണ്ടേയിരിക്കും അതിനൊന്നും മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. നാളെ മുതൽ എല്ലാവരും കാണത്തക്ക രീതിയിൽ ബസിന്റെ യാത്ര ആരംഭിക്കും അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുത്ത മാറിയകുട്ടിക്കെതിരെ നൽകിയ വ്യാജ വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. വേറെ ഏതേലും പത്രം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ എന്നും എംവി ഗോവിന്ദൻ ചോദിച്ചു. പത്രമെന്ന രീതിയിലുള്ള സംഘടനാപരമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
English Summary : mv govindan about navakerala sadas