Thursday, May 2, 2024
-Advertisements-
KERALA NEWSരണ്ട് വിവാഹം കഴിഞ്ഞിട്ടും അരുണിനോടുള്ള താല്പര്യം കുറഞ്ഞില്ല ; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ്

രണ്ട് വിവാഹം കഴിഞ്ഞിട്ടും അരുണിനോടുള്ള താല്പര്യം കുറഞ്ഞില്ല ; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ്

chanakya news
-Advertisements-

പത്തനംതിട്ട : പ്രസവിച്ച് ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മരുമകനെ സംശയിക്കുന്നില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്. മകൾ രക്ഷപ്പെട്ടത് കൃത്യ സമയത്ത് ഭാര്യ കണ്ടത് കൊണ്ടാണെന്നും സുരേഷ് പറഞ്ഞു.

മരുമകൻ അരുണിന്റെ സഹപാഠിയായിരുന്നു അനുഷ. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെ അരുണിനെ ഫോണിൽ വിളിച്ച അനുഷ സ്നേഹയേയും കുഞ്ഞിനേയും കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അരുൺ സമ്മതിക്കുകയും വന്ന് കാണാൻ പറയുകയും ചെയ്തു. എന്നാൽ അരുൺ ഇല്ലാത്ത നേരം നോക്കിയാണ് അനുഷ ആശുപത്രിയിൽ എത്തിയത്. മുൻപ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്ക് ധരിച്ചിരുന്നതിനാൽ ആളെ മനസിലായില്ലെന്നും സ്നേഹയുടെ പിതാവ് പറയുന്നു.

നഴ്‌സിന്റെ ഓവർകോട്ട് ധരിച്ച് മുറിയിലെത്തിയ അനുഷ ഒരു കുത്തിവെയ്പുണ്ടെന്ന് പറഞ്ഞു. എന്നാൽ ഡിസ്ചാർജ് ചെയ്തല്ലോ പിന്നെ എന്തിനാ കുത്തിവെയ്‌പ്പെന്ന് സ്നേഹ ചോദിച്ചു. എന്നാൽ ഒരു കുത്തിവെയ്പ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് അനുഷ സ്നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്നേഹയുടെ അമ്മ ബഹളമുണ്ടാക്കുകയും ആശുപത്രി ജീവനക്കാർ ഓടി വരികയും അനുഷയെ പിടികൂടുകയുമായിരുന്നു.

സ്നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനായാണ് കൊലപാതക ശ്രമം നടത്തിയതെന്ന് അനുഷ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം അനുഷ നേരത്തെ രണ്ട് തവണ വിവാഹിതയായതാണ്. ഇതിനിടയിലും അരുണുമായി ബന്ധം പുലർത്തിയതായാണ് വിവരം.

English Summary : snehas father response on thiruvalla woman murder attempt

-Advertisements-