Saturday, May 18, 2024
-Advertisements-
NATIONAL NEWSഭർത്താവിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്ത് തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഊർമിളയുടെ പദ്ധതി ; പ്രഭാത...

ഭർത്താവിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്ത് തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഊർമിളയുടെ പദ്ധതി ; പ്രഭാത സവാരിക്കിറങ്ങിയ ഭർത്താവ് കാറിടിച്ച് മരിച്ചു, സംശയം തോന്നാതിരിക്കാൻ പോലീസിൽ പരാതി നൽകി, ഒടുവിൽ പരാതിക്കാരി തന്നെ അറസ്റ്റിൽ

chanakya news
-Advertisements-

ലക്നൗ : വാഹനാപകടത്തിൽ അധ്യാപകൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. ഭാര്യയും കാമുകനും ചേർന്ന് അധ്യാപകനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ് കാൻപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാൻപൂരിലെ പ്രൈമറി അധ്യാപകനായിരുന്ന രാജേഷ് ഗൗതം ആണ് കൊല്ലപ്പെട്ടത്.

പ്രഭാത സവാരിക്കിറങ്ങിയ രാജേഷ് ഗൗതം വാഹനമിടിച്ച് മരണപ്പെടുകയായിരുന്നു. അമിത വേഗതയിലെത്തിയ കാർ രാജേഷ് ഗൗതമിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണംവിട്ട് മരത്തിലിടിച്ച് തകർന്നു. കാർ ഓടിച്ചിരുന്ന ആൾ മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. രാജേഷ് ഗൗതമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് പിന്നാലെ രാജേഷിന്റെ ഭാര്യ ഊർമിള പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരിയായ ഭാര്യയെ തന്നെ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ഊർമിളയ്ക്ക് പങ്കുള്ളതായി വ്യക്തമായത്. കൊലപാതകം നടത്താനായി രണ്ടുപേരെ ഊർമിള വാടകയ്‌ക്കെടുക്കുകയായിരുന്നു. രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഊർമിള പദ്ധതിയിട്ടത്.

English Summary : woman killed her husband to live with her lover

-Advertisements-