ബിഗ്‌ബോസ് സീസൺ ടുവിലെ മത്സരാത്ഥിയായിരുന്ന ഡോ രജിത്ത് കുമാർ വീട്ടുസാധനങ്ങൾ എത്തിച്ചു നല്കിയില്ലെന്നുള്ളത് വ്യാജവാർത്തയാണെന്നു നടി മഞ്ജു പത്രോസ്. വ്യാജവാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു പത്രോസ് വ്യാജ വർത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു മര്യാദയൊക്കെ വേണ്ടടെയ്…?? കൊറോണ സമയത്ത് സഹതാപം വിറ്റ് കാശുണ്ടാക്കുന്നവന്മ്മാരെ. ചെയ്യാത്ത സഹായം ചെയ്തെന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ ഉള്ള അർത്ഥത്തിലാണ് കാര്യങ്ങൾ പറഞ്ഞു പരത്തുന്നത്.
നിയമ നടപടിയ്ക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നും മഞ്ജു പത്രോസ് തന്റെ ഫേസ്ബുക്ക് വീഡിയോയ്ക്കൊപ്പം കുറിച്ചു. കൊറോണ വ്യാപനം മൂലം രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ സമയത്തേക്ക് വേണ്ടുന്ന സാധനങ്ങൾ വീട്ടിൽ ഉണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള സഹായം ആവശ്യമില്ലെന്നും, ഇവിടെ ആരും നിലവിൽ പട്ടിണി കിടക്കുന്നില്ലെന്നും എന്നാൽ നാളത്തെ സ്ഥിതി എന്താകുമെന്ന് അറിയില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിൽ സഹായം ആവശ്യമുള്ളവർക്ക് ലഭിക്കട്ടെ എന്നും മഞ്ജു പറഞ്ഞു.
എന്നെ കൊണ്ട് കഴിയും വിധം സഹായങ്ങൾ ചെയ്യാറുണ്ടെന്നും സുഹൃത്തുക്കളും സഹായങ്ങൾ ആളുകൾക്ക് ചെയ്തു കൊടുക്കുന്നുണ്ടെന്നും അതിന്റെ ഇടയിലാണ് ഡോ രജിത്ത് കുമാർ എന്നെ സഹായിക്കാൻ സാധനങ്ങളുമായി എത്തിയെന്നുള്ള അഭ്യൂഹങ്ങൾ പരത്തുന്നതെന്നും താരം പറഞ്ഞു. എന്തിനാണ് തന്നെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മഞ്ജു പത്രോസ് ചോദിച്ചു.