Thursday, May 2, 2024
-Advertisements-
KERALA NEWSകഴുത്തിൽ പിടിച്ച് ഉയർത്തി ശ്വാസം മുട്ടിച്ചു ; ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്ന് കരിക്ക്...

കഴുത്തിൽ പിടിച്ച് ഉയർത്തി ശ്വാസം മുട്ടിച്ചു ; ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്ന് കരിക്ക് നേരെ അക്രമം

chanakya news
-Advertisements-

മലപ്പുറം : പാടത്ത് കയറിയ ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്ന് കാരിയെ ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം ചെറുമല സ്വദേശികളായ മുസ്തഫ-ഷക്കീന ദമ്പതികളുടെ മകൾക്കാണ് മർദ്ദനമേറ്റത്. കുടുംബത്തിന്റെ പരാതിയിൽ കാട്ടുപൊയിൽ സ്വദേശി അബ്ദുൽ ഗഫൂറിനെതിരെ പോലീസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

അതേസമയം കേസ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിയുടെ ഭാഗത്ത് നിന്ന് ഭീഷണി നേരിടുന്നതായി കുടുംബം ആരോപിക്കുന്നു. ഈ മാസം ഒന്നാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുൽ ഗഫൂറിന്റെ പറമ്പിൽ ആട് കയറിയെന്ന് ആരോപിച്ച് പതിമൂന്ന് കാരിയെ കഴുത്തിൽ പിടിച്ച് പോക്കുകയും ശ്വാസം മുട്ടിക്കുകയുമായിരുന്നു. കൂടാതെ ആടിന്റെ അകിട് അടിച്ച് തകർത്തതായും പരാതിയിൽ പറയുന്നു.

എന്നാൽ പ്രതിക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന് കാണിച്ച് കുടുംബം എസ്പിക്കും ശിശുക്ഷേമ വകുപ്പിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ പരാതി വ്യാജമാണെന്നാണ് അബ്ദുൽ ഗഫൂർ പറയുന്നത് ആട് നെല്ല് നശിപ്പിച്ചതിനെ തുടർന്ന് വഴക്ക് പറഞ്ഞിരുന്നു അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും അബ്ദുൽ ഗഫൂർ പറയുന്നു.

English Summary : allegation that police trying to save the culprit who attacked a girl

-Advertisements-