പാലക്കാട് : ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. പാലക്കാട് കള്ളിക്കാട് സ്വദേശി അയൂബ് (60) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. വീടും പുരയിടവും പണയപ്പെടുത്തി എടുത്ത വായ്‌പ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിച്ചത്.
അയൂബിന്റെ മരുമകന് വേണ്ടിയാണ് വീടും പുരയിടവും പണയപ്പെടുത്തി സ്വകാര്യ ബാങ്കിൽ നിന്നും ലോൺ എടുത്തത്. മുതലും പലിശയുമടക്കം ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. മരുമകൻ തിരിച്ചടക്കുമെന്ന് വിശ്വസിച്ചാണ് ലോൺ എടുത്തത് എന്നാൽ ആരും തിരിച്ചടക്കാതായതോടെ ബാങ്ക് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
English Summary : man commits suicide over confiscation notice in palakkad