Monday, May 20, 2024
-Advertisements-
KERALA NEWSകടയിൽ സാധനം വാങ്ങി മടങ്ങുന്നതിനിടെ വീട്ടമ്മ മൊബൈൽ മാറി എടുക്കുകയായിരുന്നു ; മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച്...

കടയിൽ സാധനം വാങ്ങി മടങ്ങുന്നതിനിടെ വീട്ടമ്മ മൊബൈൽ മാറി എടുക്കുകയായിരുന്നു ; മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയുടെ മുഖത്തടിച്ച കടയുടമയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോട്ടയം : കറുകച്ചാലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മർദ്ധിച്ച കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി. കറുകച്ചാൽ ബസ് സ്റ്റാൻഡിൽ കട നടത്തുന്ന എംപി ജോയി (65) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ജോയിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ നെടുംകുന്നം സ്വദേശിനിയായ വീട്ടമ്മയെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ജോയി മുഖത്തടിച്ചിരുന്നു. തുടർന്ന് യുവതി ബഹളം വെയ്ക്കുകയും ആളുകൾ ഓടിയെത്തുകയും ചെയ്തു. ഓടിക്കൂടിയ ആളുകളോട് തന്റെ മൊബൈൽ ഫോൺ വീട്ടമ്മ മോഷ്ടിച്ചതായി ജോയി പറഞ്ഞു.

തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ വീട്ടമ്മ ഫോൺ മാറി എടുത്തതായി കണ്ടെത്തി. ടേബിളിൽ വെച്ച ഫോൺ തന്റേതാണെന്ന് കരുതി ജോയിയുടെ ഫോൺ എടുക്കുകയായിരുന്നു. പോലീസ് പരിശോധനയിൽ കടയിൽ നിന്ന് വീട്ടമ്മയുടെ ഫോൺ കണ്ടെത്തി.

തെറ്റിദ്ധാരണ മൂലമാണ് മർദിച്ചതെന്ന് ജോയി പോലീസിനോട് പറഞ്ഞു. ഇത് മനസിലാക്കിയ വീട്ടമ്മ പരാതി നൽകാതെ പോകുകയും ചെയ്തു. വൈകുന്നേരം നാലുമണിയോടെ ജോയിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടമ്മയെ മർദിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary : man who beats a woman consumed poison at karukachal

-Advertisements-