ബാല താരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനന്റെ മകളും നടിയുമായ മഞ്ജിമ മോഹൻ. മയില്‍ പീലിക്കാവ്, സാഫല്യം, പ്രിയം ,തെങ്കാശിപട്ടണം, മധുരനൊമ്ബരക്കാറ്റ്,സുന്ദരപുരുഷന്,താണ്ഡവം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായും, ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നായികയായും താരം തിളങ്ങി. നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോൾ തന്റെ കാലിനു പറ്റിയ ഒരു ചെറിയ പരിക്ക് മൂലം അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചു തുറന്നു പറയുകയാണ് താരം.
വീടിന്റെ ഗേറ്റ് തട്ടി ഇടതുകാലിന്റെ ഉപ്പൂറ്റി ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി. രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്ന് കരുതി വിവരം ചേട്ടനോട് മാത്രം പറഞ്ഞു. സ്റ്റിച്ച് നീക്കം ചെയ്തപ്പോള്‍ കാലിന് അസഹ്യമായ വേദന നടക്കാന്‍ കഴിയുന്നില്ല ഉപ്പൂറ്റി ഭാഗത്തെ മുറിവായതിനാല്‍ ഇനി നടക്കാന്‍ കഴിയുമോയെന്ന് പേടിച്ചു. നമ്മുടെ ശരീര ഭാരം നിയന്ത്രിക്കുന്ന ഇടമാണല്ലോ ഉപ്പൂറ്റി. വീണ്ടും വേദന കൂടിയതോടെ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ ദൊരൈ കുമാറിനെ കണ്ടു. അടിയന്തര ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കില്‍ സ്ഥിതി ഗുരുതമാവുമെന്നും ഡോക്ടര്‍ ഒാര്‍മപ്പെടുത്തി.
ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ മുറിവേറ്റ ഭാഗം നന്നായി വൃത്തിയാക്കാതെ സ്റ്റിച്ചിട്ടു. മാത്രമല്ല,ഗേറ്റിന്റെ ചെറിയ ഒരു തുരുമ്പ് കഷ്ണം നീക്കം ചെയ്തതുമില്ല, മുറിവില്‍ പഴുപ്പുണ്ടായതിനെ തുടര്‍ന്നാണ് വേദന അനുഭവപ്പെട്ടത്. ജീവിതത്തില്‍ ആദ്യമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്.ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കാലിന് നല്ല വേദന. സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് തോന്നി. മറ്റൊരു ഇടം തേടണമെന്നുപോലും ചിന്തിച്ചു മൂന്നുമാസം നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ദൊരൈ കുമാര്‍ ആദ്യമേ പറഞ്ഞിരുന്നു.
അത് എന്നെ തളര്‍ത്തി വാക്കറിലും ചക്രകസേരയിലുമായി പിന്നത്തെ ജീവിതം. ഇങ്ങനെ കഴിയുന്നവരെ ഞാന്‍ കണ്ടിട്ടുള്ളത് സിനിമയില്‍ മാത്രം. തളര്‍ന്നു പോയ ആ അവസ്ഥയില്‍ അച്ഛനും അമ്മയും ആശ്വാസം പകര്‍ന്നു. ചേട്ടനും എന്റെ കൂട്ടുകാരും ഒപ്പം നിന്നു. സാവധാനം സാധാരണ ജീവിതത്തിലേക്ക് വരാന്‍ തുടങ്ങി.നൃത്തം ചെയ്യാന്‍ ഇപ്പോഴും തുടങ്ങിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.
English Summary : manjima mohan about life