കായംകുളം : വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ പതിനേഴുകാരിക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കി. ചെട്ടികുളങ്ങര മാനോംപള്ളി സ്വദേശികളായ വിജയൻ-രാധിക ദമ്പതികളുടെ മകൾ വിഷ്ണുപ്രിയ (17) ആണ് മരിച്ചത്. ഭിന്നശേഷിക്കാരായ മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തിന് കൈത്താങ്ങാവാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന വിഷ്ണുപ്രിയയുടെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ വിഷ്ണുപ്രിയ ആളുകൾ നോക്കി നിൽക്കെ എരുവ ക്ഷേത്ര കുളത്തിലേക്ക് ചാടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ നാട്ടുകാർ പെൺകുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു പഠനം കഴിഞ്ഞ വിഷ്ണുപ്രിയ എൽഎൽബി പ്രവേശത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കളോട് പിണങ്ങിയാണ് വിഷ്ണുപ്രിയ വീട്ടിൽ നിന്നും ഇറങ്ങിയത്. കുളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ വിഷ്ണുപ്രിയയുടെ ആത്മഹത്യ കുറിപ്പിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു.
English Summary : the girl jumped into the pond and died