Thursday, May 2, 2024
-Advertisements-
KERALA NEWSവീടിന്റെ ടെറസിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു ; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

വീടിന്റെ ടെറസിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു ; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

chanakya news
-Advertisements-

കൊല്ലം : കുണ്ടറയിൽ വീടിന്റെ ടെറസിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ ഇളമ്പള്ളൂർ സ്വദേശികളായ ജയകൃഷ്ണപിള്ള-രമാദേവി ദമ്പതികളുടെ മകൾ സൂര്യ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് സൂര്യയെ വീടിന്റെ ടെറസിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകുന്നേരം വീട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെ സൂര്യ വീടിന്റെ ടെറസിലേക്ക് കയറിപോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും താഴെ വരുന്നത് കാണാത്തതിനെ തുടർന്ന് സഹോദരി അന്വേഷിച്ച് ചെന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ സൂര്യയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബിഎ ഹിസ്റ്ററി പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും സൂര്യയ്ക്ക് കേരള സർവ്വകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം സൂര്യ അനുഭവിച്ചിരുന്നു. മറ്റ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുകയും തനിക്ക് ലഭിക്കാതെ ഇരിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിലായിരുന്നു സൂര്യ. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു.

English Summary : young woman found dead by slitting throat on the terrace in kollam

-Advertisements-