Saturday, May 4, 2024
-Advertisements-
KERALA NEWSവിവാഹം കഴിക്കാതെ കൂടെ താമസം, അവിഹിത ബന്ധമുണ്ടെന്ന സംശയം ; യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ...

വിവാഹം കഴിക്കാതെ കൂടെ താമസം, അവിഹിത ബന്ധമുണ്ടെന്ന സംശയം ; യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

chanakya news
-Advertisements-

തിരുവനന്തപുരം : പേരൂർക്കട വഴയിലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നന്ദിയോട് സ്വദേശി സിന്ധുവും പത്തനംതിട്ട സ്വദേശി രാജേഷും പന്ത്രണ്ട് വർഷത്തോളമായി ഭാര്യ ഭർത്താക്കന്മാരെ പോലെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. സിന്ധുവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം കാരണം കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാജേഷ് സിന്ധുവുമായി വഴക്കിട്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.

പത്തനംതിട്ട സ്വദേശിയായ രാജേഷ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചാണ് സിന്ധുവുമായി അടുപ്പത്തിലായത്. തുടർന്ന് തിരുവനന്തപുരം വഴലയിൽ വീടെടുത്ത് താമസിക്കുകയായിരുന്നു. സിന്ധുവിന് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തന്നെ ഒഴിവാക്കാൻ സിന്ധു ശ്രമിക്കുന്നതായി രാജേഷ് കരുതിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ച് സിന്ധുവുമായി രാജേഷ് വഴക്കിട്ടിരുന്നു. തുടർന്നാണ് രാജേഷ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം രാജേഷ് സിന്ധുവിനെ നിരീക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു. സിന്ധുവിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സിന്ധുവിനെ തടഞ്ഞ് നിർത്തി രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. സിന്ധുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ സിന്ധുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

-Advertisements-