ഡൽഹി: ഡൽഹിയിൽ 52 ഓളം മലയാളി നഴ്സുമാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുമായും കേരള ഹൗസുമായും നോർക്കയുമായും ബന്ധപ്പെട്ടിട്ടും ഇതുവരെയും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ഇവർ പരാതി പറയുന്നു. നാട്ടിൽ വരുന്നതിന് വേണ്ടി സ്വകാര്യ വാഹനങ്ങൾക്കായി ബന്ധപ്പെട്ടപ്പോൾ മൂന്നുലക്ഷം രൂപയോളം വാടക ചോദിക്കുന്നതായി നഴ്സുമാർ പറയുന്നു.
ഗർഭിണികൾ അടക്കമുള്ള നഴ്സുമാരും ഇക്കൂട്ടത്തിലുണ്ട്. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനിൽ 52 നഴ്സുമാരെ കൂടി യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ഉള്ള കാര്യം പറഞ്ഞപ്പോൾ വിദ്യാർഥികൾക്കാണ് പ്രാഥമിക പരിഗണനയെന്ന് പറഞ്ഞ് ഒഴുകുകയാണ് ചെയ്തതെന്ന് നഴ്സുമാർ പറയുന്നു. ഗർഭിണികളായിട്ടുള്ള നഴ്സുമാരുടെ മെഡിക്കൽ ചെക്കപ്പുകളും കാര്യങ്ങളുമെല്ലാം മുടങ്ങിയിരിക്കുകയാണെന്നും അധികൃതർ എത്രയും വേഗം തന്നെ അവർക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കണമെന്നും അവരെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണമെന്നാണ് നഴ്സുമാർ പറയുന്നത്.